ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Monday 24 September 2012

ശങ്കുണ്ണിക്കെപ്പഴും ശങ്ക


പേരും നേരും

ങ്കുണ്ണിക്കെപ്പഴും ശങ്കയാണയ്യയ്യോ!
വേലപ്പനെപ്പഴും വേവലാതി.
കുന്തം വിഴുങ്ങിയ മട്ടിലിരിക്കുന്നൊ-
രന്തപ്പനെപ്പഴും ചിന്ത തന്നെ.
അന്തം വിട്ടെപ്പോഴും പായുന്നിതന്തോണി
എന്തിനാണെന്നുള്ളതാർക്കറിയാം?
നാലാളെ കാണുമ്പോള്‍  നാണം കുണുങ്ങുന്ന
നാണുവോ പെണ്ണല്ലൊരാണുമല്ല.
വേലയില്ലാത്തൊരു വേലുവിനാണെങ്കിൽ
നാലുനേരോം നല്ല തീറ്റി വേണം!
വണ്ണം കൊണ്ടൊട്ടുമനങ്ങുവാൻ  വയ്യാത്ത
കണ്ണപ്പനെണ്ണബ്ഭരണി പോലെ.
വിക്രമനാളൊരു വിക്രമൻ തന്നെയാ-
ണക്രമം മാത്രമേ കയ്യിലുള്ളു.
രാവുണ്ണിയെക്കൊണ്ടു ശല്യമില്ലാർക്കുമേ
രാവും പകലുമുറക്കമല്ലോ!

No comments:

Post a Comment