ശീർഷകചിത്രം വരച്ചു തന്നത് പ്രിയ സുഹൃത്ത് ആർട്ടിസ്റ്റ് ബാലകൃഷ്ണൻ, കോട്ടയം

Saturday 6 October 2012

"കടുവാനാണൂ സിന്ദാബാദ്!"

വിടുവാനാണു ചെറുപ്പം തൊട്ടേ 
വെടി പറയാനൊരു വിരുതൻ തന്നെ.
മടി കൂടാതവനുടനെ പറയും
ഞൊടിയിട കൊണ്ടോരു നൂറു വെടി.
ഇടതടവില്ലാതിരുപതു ദിവസം
വെടികൾ പറഞ്ഞാ ഗിന്നസ്ബുക്കിൽ
കയറിക്കൂടിയ നാണു പറഞ്ഞൊരു
സൂപ്പർവെടിയുണ്ടതു കേട്ടോളിൻ.

ഒരുനാളവനൊരു കാട്ടിൽക്കൂടി

വരുവാനിടയായ് നേരമിരുട്ടി.
കടുവയൊരെണ്ണം നേർക്കു വരുന്നു!
കുറുവടി പോലും കൈവശമില്ല.
തലയിലിരുന്നൊരു തൊപ്പിയെടുത്താ
കടുവയ്ക്കിട്ടൊരു കൊട്ടുകൊടുത്താൻ
നടുവിന്നടി കൊണ്ടവിടെ മറിഞ്ഞു
കടുവ പിടഞ്ഞു വടിയായി.
കടുവക്കഥയിതു കേട്ടവരെല്ലാം
കുടുകുടെയങ്ങു ചിരിച്ചിട്ടുടനെ
തെരുതെരെയങ്ങു വിളിച്ചു തുടങ്ങി
"കടുവാനാണൂ സിന്ദാബാദ്!"


No comments:

Post a Comment